കക്കട്ടില്‍: (https://kuttiadi.truevisionnews.com/) കുന്നുമ്മൽ പഞ്ചായത്തിലെ ചുഴിക പള്ളി താഴെ തോട്ടിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. വട്ടോളി പ്രദേശത്തെ മുഴുവൻ മഴവെള്ളവും ഒഴുകിപ്പോകേണ്ട ഈ പ്രധാന തോട് മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുന്ന അവസ്ഥയിലാണ്. ഇത് പ്രദേശത്തെ എൺപതോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ കിണറുകളെയും ദോഷകരമായി ബാധിക്കുന്നു.
മാലിന്യം കാരണം മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നത് സമീപത്തെ കിണറുകളിലേക്ക് ചെളിവെള്ളം കയറാൻ ഇടയാക്കുന്നുണ്ട്. കൂടാതെ, കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിൽ കനാൽ പാലത്തിനും ഹൈസ്കൂളിനും ഇടയിലുള്ള റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടാനും സമീപത്തെ വീടുകളിൽ വെള്ളം കയറാനും ഇത് കാരണമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ബോട്ടിൽ ബൂത്തുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുകയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Pollution of the stream below the Chuzhika Church is a threat to the country














































