(truevisionnews.com) രാജ്യത്തെ സർക്കാർ ആസ്തികൾ നിശ്ചിത കാലയളവിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി പണം സമാഹരിക്കുന്ന 'ദേശീയ ധനസമ്പാദന പദ്ധതി'യുടെ (NMP 2.0) രണ്ടാം ഘട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 16.72 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഉടമസ്ഥാവകാശം കൈമാറാതെ തന്നെ റെയിൽവേ സ്റ്റേഷനുകൾ, ചരക്ക് ട്രെയിനുകൾ, ഊർജ്ജം, തുറമുഖം, കൽക്കരി തുടങ്ങിയ പ്രധാന മേഖലകളിലെ ആസ്തികൾ സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കും.
ഇതിന്റെ ഭാഗമായി രാജ്യത്തെ 26 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പിനായി കൈമാറും. ആദ്യഘട്ടത്തിൽ കരിപ്പൂർ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളുടെ ലേല നടപടികൾ ഉടൻ ആരംഭിക്കാനാണ് തീരുമാനം.
റെയിൽവേയിൽ സ്വകാര്യ ചരക്ക് വാഗണുകൾ അനുവദിക്കുന്നതിനൊപ്പം സ്റ്റേഷനുകളുടെ വികസനവും പരിപാലനവും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കും. കേന്ദ്രത്തിന് സിംഹഭാഗം വിഹിതം ലഭിക്കുന്ന ഈ പദ്ധതി ഫലത്തിൽ സ്വകാര്യവൽക്കരണമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
Centre to give railways and airports to private sector















































