കക്കട്ടിൽ : പതിനഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയിൽവേ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാകുന്നു.
ബാസ്കറ്റ് ബോൾ താരവും റെയിൽവേ ജീവനക്കാരിയുമായിരുന്ന കെ.സി. ലിതാരയുടെ മരണത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശകമ്മിഷൻ അന്വേഷിക്കാൻ തീരുമാനമായി.
മരണം സീനിയർ ഐ.പി.എസ്. ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ലിതാരയുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എൽ.ജെ.ഡി. സംസ്ഥാന ജനറൽസെക്രട്ടറി സലീം മടവൂർ ഇക്കഴിഞ്ഞ മേയ് ആറിന് നൽകിയ പരാതിയിലാണ് കമ്മിഷൻ കേസ്സെടുത്തിരിക്കുന്നത്.
റെയിൽവേ കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസിക ശാരീരിക പീഡനത്തെത്തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നും ഇതിന് റെയിൽവേക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും സലീം മടവൂർ നൽകിയ പരാതിയിൽ പറയുന്നു.
The demand for railway compensation for Litara's family is strong










_protests_against_BJP_in_Kakattil.jpg)






_protests_against_BJP_in_Kakattil.jpg)





























