adimage

adimage

ഡെങ്കിപ്പനി പടരുമ്പോൾ കൊതുകുവളർത്ത് കേന്ദ്രമായി കുറ്റ്യാടി ടൗണിലെ ഓവ് ചാലുകൾ

ഡെങ്കിപ്പനി പടരുമ്പോൾ കൊതുകുവളർത്ത് കേന്ദ്രമായി കുറ്റ്യാടി ടൗണിലെ ഓവ് ചാലുകൾ adimage adimage
2022-05-25T08:09:00 | By Vyshnavy Rajan

കുറ്റ്യാടി : മേഖലയിൽ ഡെങ്കിപ്പനി പടരുമ്പോൾ കൊതുകുവളർത്ത് കേന്ദ്രമായി കുറ്റ്യാടി ടൗണിലെ ഓവ് ചാലുകൾ മാറുന്നു. ടൗൺ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ട ഓവുചാലുകളിൽ മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരന്റെയും പേരിൽ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.

തൊട്ടിൽപ്പാലം റോഡിലാണ് ഓവുചാൽ നിർമാണത്തിന് റോഡരികിൽ കുഴിയെടുത്തത്. എന്നാൽ മൂന്നുമാസത്തോളമായി കരാറുകാരൻ പ്രവൃത്തി നിർത്തിവെച്ചതിനാൽ പൊളിച്ചിട്ട കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകിയിരിക്കുകയാണ്. വ്യാപാരികളുടെ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.

കുറ്റ്യാടി താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർ വൈസർ ബാബു സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, ജെ.എച്ച്.ഐ. മാരായ സലാം, സുബിഷ,പ്രേമജൻ എന്നിവരാണ് പരിശോധന നടത്തിയത്.

സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും കെട്ടിക്കിടന്ന വെള്ളത്തിൽ കൊതുകുനാശിനി തളിക്കുകയും ചെയ്തു.ചിലയിടങ്ങളിൽ ദുർഗന്ധംവമിക്കുന്ന മലിനജലവും കെട്ടിക്കിടക്കുന്നുണ്ട്.നിർമാണപ്രവൃത്തിക്കായി കൊണ്ടുവന്ന ബാരലിൽ ഉൾപ്പെടെ ജലംകെട്ടിക്കിടന്ന് കൊതുക് വളരുന്ന അവസ്ഥയും കണ്ടെത്തി.

നിലവിൽ കുറ്റ്യാടി പഞ്ചായത്തിൽ നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ടൗണിലെ ഓടകളിൽ ജലം കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കും നാട്ടുകാർക്കും ഏറെ ഭീഷണി ഉയർത്തുന്നതിനാൽ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് പി.ഡബ്ല്യു.ഡി. റോഡ് വിഭാഗം അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഹെൽത്ത് സൂപ്പർ വൈസർ ബാബു സെബാസ്റ്റ്യൻ പറഞ്ഞു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുമ്പ് തുടങ്ങിയ പദ്ധതിയാണ് കരാറുകാരന്റെ കെടുകാര്യസ്ഥതകാരണം പാതിവഴിയിൽ നിലച്ചിരിക്കുന്നത്.

കോഴിക്കോട്, വയനാട്, വടകര റോഡുകളിൽ ഓവുചാലുകൾ പരിഷ്കരിച്ച് നടപ്പാതയും കൈവരിയും നിർമിച്ച് ടൈൽ പാകുന്നതിന് 2 കോടി രൂപയാണ് അനുവദിച്ചിരുന്നത്. രണ്ട് സാമ്പത്തികവർഷം കഴിഞ്ഞിട്ടും പദ്ധതി പാതിപോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

Content Highlight: canals in Kuttyadi town as a breeding ground for mosquitoes during the spread of dengue fever

adimage

Next TV

adimage adimage
Related Stories
മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

Jul 24, 2026 11:35 AM

മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ....

Read More >>
കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

Jul 24, 2026 11:09 AM

കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൊയിലോത്തറ സ്വദേശിനി ഉഷയ്ക്ക് പരിക്ക്. എസ്.ആർ.കെ ഫാൻസിക്ക് സമീപം ഉണ്ടായ അപകടത്തിൽ...

Read More >>
പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

Jul 24, 2026 08:49 AM

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

പ്ലസ് വൺ പുതിയ ബാച്ച് അനുവദനത്തിൽ കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അവസരം നൽകിയില്ല. അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്ക്....

Read More >>
adimageadimage
ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

Jul 23, 2026 02:48 PM

ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 07:03 PM

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage