കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടിയിലെ ചേക്കുവെന്ന അജ്നാസിന്റെ ബെക്കാമെന്ന ബാർബർ ഷോപ്പിന്റെ മറവിൽ നടന്നിട്ടുള്ള ലഹരി - പെൺവാണിഭ റാക്കറ്റിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എം.ഡി.എം.എ യുടെ മൊത്ത വ്യാപാരിയായ അജ്നാസിന്റെ വലയിൽ പ്രായപൂർത്തിയാവാത്ത സമീപ പ്രദേശത്തെ മൂന്നോളം സ്കൂളിലെ വിദ്യാർത്ഥിനികൾ പോലും ഇരയാക്കപ്പെട്ടിട്ടുണ്ടെന്നത് ഏറെ ഗൗരവപരമായ വാർത്തയാണ്. സ്വന്തം വീട് കേന്ദ്രീകരിച്ച് കൗമാരക്കാരായ കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചൂഷണങ്ങൾക്ക് അജ്നാസ് ഭാര്യയെ കൂടി പങ്കാളിയാക്കിയെന്നത് അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവമാണ്.


കുറ്റ്യാടി പ്രദേശത്തെ നിരവധി ബാല്യങ്ങളെ ലഹരിക്കടിപ്പെടുത്തി ശ്യംഖല വ്യാപിപ്പിക്കാനും അതിലൂടെ കുട്ടികളെ വഴിതെറ്റിക്കാനുമുള്ള മാഫിയകളുടെ ശ്രമത്തിനെതിരെ രക്ഷിതാക്കൾ കൂടി ജാഗ്രത പാലിക്കണമെന്ന് എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ഓർമ്മപ്പെടുത്തി.
അജ്നാസ് ഉൾപെട്ട കേസ് ഏറെ ഗൗരവകരം ആയിട്ടും, ഇത് വരെ പ്രതികളെ അറസ്റ്റു ചെയ്യാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. അത്കൊണ്ട് പോലീസ് നിഷ്ക്രിയത്വം വെടിഞ്ഞ് മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും ഇതിനു പിന്നിലെ വൻ പെൺ വാണിഭലഹരി മാഫിയാ റാക്കറ്റിനെയും പുറത്ത് കൊണ്ട് വരന്നമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപെടെ ശക്തമായ സമരങ്ങൾക്ക് എസ്.ഡി പി ഐ നേതൃത്വം നൽകും.
എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി അബുലയിസ് മാസ്റ്റർ കാക്കുനി സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുല്ല മാസ്റ്റർ, ഹമീദ് കല്ലുംമ്പുറം, നദീർ മാസ്റ്റർ, ടി.കെ അബ്ദുസ്സലാം, മനാഫ് കുറ്റ്യാടി, മുഹ്സിൻ വലകെട്ട്, റഫീക്ക് മാസ്റ്റർ, റഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു.
Police should taken strong legal action against drug prostitution mafia Kuttiadi SDPI