തൊട്ടില്‍പ്പാലം: (kuttiadi.truevisionnews.com) പൊയിലോംചാല്‍ പുത്തന്‍പീടിക മലയില്‍ കാട്ടാന ശല്യം രൂക്ഷം. ഇത് കർഷകരെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടാനക്കൂട്ടം കടത്തലക്കുന്നേല്‍ ആന്റണിയുടെ സ്ഥലത്തെ നൂറോളം വാഴകള്‍, തെങ്ങ്, കമുക്, ഗ്രാ മ്പൂമരം, ജാതി, പ്ലാവ് എന്നിവ നശിപ്പിച്ചു.
ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. സ്ഥലത്തെ പഴയ വീടിനടുത്തുള്ള വാഴകളും വീട്ടുപാത്രങ്ങളും നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പടക്കം പൊട്ടിച്ച് ആനക്കൂട്ടത്തെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണ കാട്ടാനക്കുട്ടം കൃഷി നശിപ്പിച്ചതായി ആന്റണി പറഞ്ഞു. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.


തൊട്ടടുത്ത കര്‍ഷകരുടെ സ്ഥലത്തെ തെങ്ങ്, കമുക്, വാഴ, റബര്‍ എന്നിവയും നശിപ്പിച്ചു. ഈ മേഖലയിലെ വനാതിര്‍ ത്തിയില്‍ സൗരോര്‍ജ വേലി കെട്ടണമെന്ന് നാട്ടുകാര്‍ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഒ.ടി.ഷാജി ആവശ്യപ്പെട്ടു.
Widespread crop damage Wild elephants infest Thottilpalam kuttiadi