തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com) കഴിഞ്ഞ പ്രളയത്തിൽ ചുരം റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് സംരക്ഷണ ഭിത്തി ബലപ്പെടുത്താനുള്ള നടപടി വൈകുന്നതായി പരാതിപ്പെട്ടു.കഴിഞ്ഞ പ്രളയത്തിൽ വയനാട് അതിർത്തിയിൽ ചുങ്കക്കുറ്റി ഭാഗത്താണ് റോഡിലെ വെള്ളക്കെട്ട് കാരണം സംരക്ഷണഭിത്തിയിൽ വിള്ളൽ ഉണ്ടായത്. ഈ സമയം ചുരം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത മഴക്കാലത്തിന് മുൻപ് ഈ ഭാഗത്തെ സംരക്ഷണ ഭിത്തി പുതുക്കി പണിയാനുള്ള നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു.


എന്നാൽ സ്ഥലത്ത് അപകട സൂചന ബോർഡും ഡിവൈഡറും വച്ചതല്ലാതെ തുടർ നടപടി ഉണ്ടായിട്ടില്ല. ഈ ഭാഗം കാട് മൂടിയതിനാൽ റോഡ് അരികിൽ വിള്ളലുണ്ടായത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല. മഴക്കാലത്തിനു മുൻപ് തകർന്നു കിടക്കുന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Construction of protective wall in Chungakutty area of Wayanad is delayed