മരുതോങ്കര: (kuttiadinews.in) ഒലിവിൻ ചില്ലകൾ വീശി ക്രിസ്തുദേവനെ ജറുസലെം വരവേറ്റതിന്റെ ഓര്‍മയില്‍ ഇന്ന് ഓശാന തിരുനാള്‍. തിരുകര്‍മങ്ങള്‍ക്കായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടിയപ്പോള്‍ അവരിലൊരാളായി ഷാഫി പറമ്പിലും വന്നുചേര്‍ന്നു.
വിശുദ്ധ വാരത്തിനു തുടക്കം കുറിച്ച് ലോകമാകെ ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആചരിക്കുകയാണ്. വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ രാവിലെ ആദ്യമെത്തിയത് പശുക്കടവ് സെന്റ് തെരേസാസ് ചര്‍ച്ചിലേക്കാണ്.
വിശ്വാസികള്‍ തിരുകര്‍മങ്ങള്‍ക്കായി ഇതിനകം പള്ളിയില്‍ ഒത്തുകൂടിയിരുന്നു.കര്‍മങ്ങള്‍ക്കുശേഷം കുരുത്തോലകളുമായി അവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവരിലൊരാളായി ഷാഫി പറമ്പിലും അണിചേര്‍ന്നു.
പള്ളി വികാരി സെബാസ്റ്റ്യന്‍ ആര്‍. തോട്ടത്തില്‍, സെന്റ് ബെനഡിക്റ്റ് ആശ്രമത്തിലെ ഫാ. ആന്റണി, ഫാ. ജോണ്‍സണ്‍, മദര്‍ ജെസിന്‍ ജോസ് എസ്.എച്ച് തുടങ്ങിയവരെ അദ്ദേഹം നേരില്‍ക്കണ്ടു. വിശ്വാസികള്‍ക്കൊപ്പം യേശുവിന്റെ ത്യാഗനിര്‍ഭരമായ ജീവിതം ഷാഫി അയവിറക്കി. മരുതോങ്കര സെന്റ് മേരീസ് ഫെറോന ചര്‍ച്ചില്‍ വികാരി ഫാ. ജോര്‍ജ് കളത്തൂര്‍ ഷാഫി പറമ്പിലുമായി സംസാരിച്ചു.
മലയോര മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അദ്ദേഹം സ്ഥാനാര്‍ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സ്ഥാനാര്‍ഥി വിശ്വാസികൾക്ക് കുരുത്തോല തിരുനാൾ ആശംസകൾ നേർന്നു.
ഐക്യ ജനാധിപത്യ മുന്നണി നേതാക്കളായ കെ.ടി ജെയിംസ്, പി.എം ജോര്‍ജ്, കെ.പി രാജന്‍, ജമാല്‍ കോരങ്കോട്ട്, ശ്രീജേഷ് ഊരത്ത്, പി.കെ സുരേന്ദ്രന്‍, ശ്രീധരന്‍ കക്കട്ടില്‍, ടി.പി അലി, കെ.കെ പാര്‍ഥന്‍, തോമസ് കെ.ജെ, ബീന ആലക്കല്‍, പി.പി വിനോദന്‍, ബിന്ദു കൂരാറ, കെ.സി സൈനുദ്ദീന്‍, വി.കെ കുഞ്ഞബ്ദുല്ല, പി.പി.കെ നവാസ്, കെ.സി കൃഷ്ണന്‍, കോവുമ്മല്‍ അമ്മദ്, ചാലക്കണ്ടി മനോജന്‍, ഒ.ടി ഷാജി, സുകുമാരന്‍ കുട്ടിക്കുന്നുമ്മല്‍, ആന്റണി നീര്‍വേലി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
#ShafiParambil #Maruthonkara #Oshana #Thirunal